കിടക്കപങ്കിടാൻ വിസമ്മതിച്ചു; 19കാരിയെ കൊന്നു: ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ

ഉത്തരാഖണ്ഡില്‍ സ്വന്തം റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റിനെ കൊന്ന കേസില്‍ ബിജെപി നേതാവിന്‍റെ മകന്‍ പുല്‍കിത് ആര്യ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. റിസോര്‍ട്ട് സര്‍ക്കാര്‍ ഇടിച്ചുനിരത്തി.

കഴിഞ്ഞ ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. ഇന്ന് രാവിലെ ഋഷികേശിലെ കനാലില്‍നിന്ന് മൃതദേഹം കണ്ടെത്തി. ബിജെപി നേതാവിന്‍റെ മകന്‍ പുല്‍കിത് ആര്യയുടെ ഋഷികേശിലെ റിസോര്‍ട്ടില്‍ ജീവക്കാരിയായിരുന്നു പെണ്‍കുട്ടി. ഈ റിസോര്‍ട്ടിലെ അതിഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പുല്‍കിത് ആര്യ നിര്‍ബന്ധിച്ചു. ഹരിദ്വാര്‍ സ്വദേശിയായ റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്കര്‍, മറ്റൊരു ജീവനക്കാരന്‍ അന്‍കിത് ഗുപ്ത എന്നിവരും പെണ്‍കുട്ടിയെ ഈ ആവശ്യമുന്നയിച്ച് നിരന്തരം ശല്യപ്പെടുത്തി. മൂന്ന് പ്രതികളും യുവതിയും ഞായറാഴ്ച പുറത്തുപോയ വഴി ഈ വിഷയം ഉന്നയിച്ച് തര്‍ക്കമുണ്ടായി. റിസോര്‍ട്ടിലെ പ്രശ്നങ്ങള്‍ പുറത്തുപറയുമെന്ന പറഞ്ഞ പെണ്‍കുട്ടിയെ പുല്‍കിത് കനാലിലേക്ക് തള്ളിയിട്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. സംഭവം പുറത്തറിഞ്ഞതോടെ വ്യാപക പ്രതിഷേധമാണ് നാട്ടുകാര്‍ ഉയര്‍ത്തിയത്. കേസ് പ്രത്യേകസംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പറഞ്ഞു.

യുവതി സുഹൃത്തിനയച്ച വാട്സാപ്പ് സന്ദേശമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പുല്‍കിത് കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും യുവതി അയച്ച സന്ദേശത്തിലുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ വ്യാപക പ്രതിഷേധമാണ് നാട്ടുകാര്‍ ഉയര്‍ത്തിയത്. പിന്നാലെ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയുടെ നിര്‍ദേശപ്രകാരം റിസോര്‍ട്ട് ഇടിച്ചുനിരത്തി. അറസ്റ്റിലായ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചു.

കിടക്കപങ്കിടാൻ വിസമ്മതിച്ചു; 19കാരിയെ കൊന്നു: ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes