
‘
കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് വേണ്ടിവരുമെന്ന് കരുതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വപ്നത്തില്‍പോലും കരുതാത്തതാണ് വേണ്ടിവന്നത്. അനുസ്മരണസമ്മേളനത്തില്‍ പ്രസംഗം പൂര്‍ത്തിയാക്കാതെ മുഖ്യമന്ത്രി വിങ്ങിപ്പൊട്ടി
സിപിഎമ്മിന്റെ കരുത്തനായ നേതാവ് കോടിയേരി ബാലകൃഷ്ണന് കേരളത്തിന്‍റെ അന്ത്യാഞ്ജലി. മൃതദേഹം കണ്ണൂര്‍ പയ്യാമ്പലം ശ്മശാനത്തില്‍ സംസ്കരിച്ചു. മക്കളായ ബിനോയിയും ബിനീഷും ചേര്‍ന്ന് ചിതയ്ക്ക് തീകൊളുത്തി. സാക്ഷ്യംവഹിച്ച് വന്‍ ജനക്കൂട്ടവും സി.പി.എം നേതൃനിരയും. അക്ഷരാര്‍ത്ഥത്തില്‍ പതിനായിരങ്ങളാണ് കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. നായനാരുടെയും ചടയന്റെയും സ്മൃതികുടീരങ്ങള്‍ക്ക് മധ്യെ കോടിയേരിക്ക് ഇനി നിത്യനിദ്ര. മുന്‍ ആഭ്യന്തരമന്ത്രിക്ക് ഗണ്‍സല്യൂട്ട് അര്‍പ്പിച്ച് പൊലീസ് സേനയുടെയും ആദരം. വിലാപയാത്രയില്‍ കോടിയേരിയുടെ ഭൗതികദേഹം തോളിലേറ്റി മുഖ്യമന്ത്രിയും യച്ചൂരിയും നടന്നു.
