
പാലക്കാട്∙ യാക്കര തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് മെഡിക്കൽ റിപ്പോർട്ട്. മൂന്നു ഡോക്ടർമാർക്കു പിഴവുണ്ടായെന്നു മെഡിക്കൽ ബോർഡ് അറിയിച്ചു. രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.
ചിറ്റൂർ തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും കുഞ്ഞുമാണ് ജൂലൈ ആദ്യവാരം മരിച്ചത്. സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് നേരത്തെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. മൂന്നു ഡോക്ടർമാരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണു വിവരം.
