നെല്ല് സംഭരണം: സപ്ലൈകോയ്ക്ക് നൽകാനുള്ളത് 677.26 കോടി; ‘2023-24ൽ ഒരു രൂപ പോലും നല്‍കിയിട്ടില്ല’
നെല്ലു സംഭരണം, കര്‍ഷകര്‍ക്കുള്ള ഇന്‍സന്‍റീവ് എന്നീ ഇനങ്ങളില്‍ സംസ്ഥാന സർക്കാർ സപ്ലൈകോയ്ക്ക് നൽകാൻ ഉള്ള കുടിശിക 677.26 കോടി . 2023-24 ൽ സർക്കാർ ഒരു രൂപ പോലും സപ്ലൈകോയ്ക്ക് നൽകിയിട്ടില്ലെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. താങ്ങുവിലയായി നൽകിയ തുകയിൽ 959 കോടി രൂപ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽകാനുണ്ട്.
നെല്ല് സംഭരണത്തിന് ഇൻസെന്റീവ് ബോണസ് നല്‍കിയതില്‍ സപ്ലൈകോയ്ക്ക് സംസ്ഥാന സർക്കാരിന്റെ കുടിശിക 677.26 കോടി രൂപയാണ്. 2023-24 ൽ മാത്രം നൽകേണ്ടത് 351.26 കോടിയായിരുന്നു. എന്നാൽ ഒരു രൂപ പോലും ഇതുവരെ നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. താങ്ങു വിലയായി കർഷകർക്ക് നൽകിയതിൽ 2022-23 ൽ സംസ്ഥാന സർക്കാർ നൽകേണ്ടത് 685.54 കോടി രൂപ. ഇതിൽ 359.54 അനുവദിച്ചു, ഇനി നൽകാനുള്ളത് 326 കോടി.
താങ്ങുവിലയായി ആറു വർഷത്തിനിടയിൽ കർഷകർക്ക് നൽകിയത് 5673.18 കോടി രൂപയാണ്. ഈ ഇനത്തിൽ മാത്രം കേന്ദ്ര സർക്കാർ കേരളത്തിന് നൽകാനുള്ള കുടിശിക 959.77 കോടി രൂപയാണ്.