CrimeKeralaSpot light

തട്ടിക്കൊണ്ടുപോയതിന് തെളിവില്ല’; കൃഷ്ണകുമാറിനും ദിയക്കും മുൻകൂർ ജാമ്യം, ജീവനക്കാരുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്‍റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുകേസിൽ ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ്​ കോടതി തള്ളി. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാൻക്ലിൻ, രാധ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. എന്നാൽ, കേസിലെ ഒന്നാംപ്രതി വിനീതയുടെ ഭർത്താവും നാലാംപ്രതിയുമായ ആദർശിന് മുൻകൂർ ജാമ്യം അനുവദിച്ചു. അന്വേഷണത്തോട് സഹരിക്കാൻപോലും തയാറാകാത്ത പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചാൽ അത് കേസിനെ ബാധിക്കുമെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്. ഉപഭോക്താക്കൾക്ക് സ്വന്തം ക്യു.ആർ കോഡ് നൽകി 69 ലക്ഷം രൂപയോളം തട്ടിയെടു​ത്തു എന്നാണ്​ കേസ്​.അതേസമയം, നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിലാണ് തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button