Kerala

സംസ്ഥാനത്ത് പാമ്പ് കടി മരണം കൂടുന്നു

സംസ്ഥാനത്ത് പത്ത് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ മരിച്ച 847 പേരിൽ 540ഉം പാമ്പുകടിയേറ്റെന്ന് കണക്കുകൾ.
മരിച്ചതിൽ 26 പേരുടേതും പ്രതിരോധം, ചികിത്സ എന്നിവയിലുണ്ടായ പാളിച്ചയാണെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. സമയത്ത് ആശുപത്രിയിലെത്തിക്കുന്നതിലും വീഴ്ചയുണ്ടായി. നിലമ്പൂരിൽ ‌ഈയിടെ വിദ്യാർത്ഥി മരിച്ചത് അലോപ്പതി ചികിത്സ നേടാൻ വെെകിയതു മൂലമാണ്. മനുഷ്യർക്കു പുറമേ പശുക്കളും പോത്തുകളും ആടുകളും പാമ്പുകടിയേറ്റ് ചാകുന്നു.
ഇതിനു പുറമേയാണ് കാട്ടാനയുൾപ്പെ‌ടെയുള്ള വന്യജീവി ആക്രമണത്തിലെ മരണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 39,484 ആക്രമണങ്ങളുണ്ടായി. എട്ട് വർഷത്തിനിടെ 200 പേർ കാട്ടാനയാക്രമണത്തിൽ മരിച്ചു. ഇക്കാലത്ത് കാട്ടുപന്നി ആക്രമണത്തിൽ നാൽപ്പത്തിയാറും കടുവ ആക്രമണത്തിൽ എട്ടും തേനീച്ച, കടന്നൽ കുത്തേറ്റ് 30 പേരും മരിച്ചു.
അടുത്ത അഞ്ച് വർഷത്തിനി‌ടെ പാമ്പ്കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ഇതിനായി പാമ്പുവിഷബാധ ജീവഹാനിരഹിത കേരളം പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button