വിമാനം നിയന്ത്രിച്ചിരുന്നത് പരിചയസമ്പന്നരായ പൈലറ്റുമാർ, അപകടം നടന്നത് ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ

അഹമ്മദാബാദ്: 133 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ എയർഇന്ത്യയുടെ എഐ 171 വിമാനം നിയന്ത്രിച്ചിരുന്നത് പരിചയസമ്പന്നരായ പൈലറ്റുമാർ. രണ്ട് പൈലറ്റുമാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ക്യാപ്റ്റൻ സുമീത് സബർവാൾ, ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. 10 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു.
ലൈൻ ട്രെയിനിംഗ് ക്യാപ്റ്റനായ സുമീത് സബർമാളിന് 82,00 മണിക്കൂർ വിമാനം പറത്തിയ പരിചയമുണ്ട്. ഫസ്റ്റ് ഓഫീസറായ ക്ലൈവിന് 1100 മണിക്കൂറും പരിചയമുണ്ട്. ക്യാപ്റ്റനോടൊപ്പം വിമാനം നിയന്ത്രിക്കാൻ ഉണ്ടായിരുന്നത് ഇയാളായിരുന്നു.
വിമാനം ടേക്ക് ഓഫ് ചെയ്ത ഉടൻ പൈലറ്റ് മെയ് ഡേ അപായ സിഗ്നൽ നൽകിതയായാണ് വിവരം. അപായ സിഗ്നൽ എയർ ട്രാഫ്ക് കൺട്രോളിന് കൈമാറിയിരുന്നു. അതിന് ശേഷം വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായും എയർ ട്രാഫിക് കൺട്രോൾ വ്യക്തമാക്കി. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്ക് ശേഷമാണ് വിമാനം തകർന്നുവീണത്. പിന്നാലെ തീപിടിക്കുകയും ചെയ്തു.
230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉൾപ്പെടെ 242 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്‌ക്ക് 1.39 നായിരുന്നു അപകടം. വിമാനത്താവളത്തിന് സമീപത്തുള്ള ജനവാസമേഖലയിലാണ് തകർന്നുവീണത്.
