National

വിമാനം നിയന്ത്രിച്ചിരുന്നത് പരിചയസമ്പന്നരായ പൈലറ്റുമാർ, അപകടം നടന്നത് ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ

അഹമ്മദാബാദ്: 133 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ എയർഇന്ത്യയുടെ എഐ 171 വിമാനം നിയന്ത്രിച്ചിരുന്നത് പരിചയസമ്പന്നരായ പൈലറ്റുമാർ. രണ്ട് പൈലറ്റുമാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ക്യാപ്റ്റൻ സുമീത് സബർവാൾ, ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. 10 ക്രൂ അം​ഗങ്ങളും വിമാനത്തിലുണ്ടായിരുന്നു.
ലൈൻ ട്രെയിനിം​ഗ് ക്യാപ്റ്റനായ സുമീത് സബർമാളിന് 82,00 മണിക്കൂർ വിമാനം പറത്തിയ പരിചയമുണ്ട്. ഫസ്റ്റ് ഓഫീസറായ ക്ലൈവിന് 1100 മണിക്കൂറും പരിചയമുണ്ട്. ക്യാപ്റ്റനോടൊപ്പം വിമാനം നിയന്ത്രിക്കാൻ ഉണ്ടായിരുന്നത് ഇയാളായിരുന്നു.
വിമാനം ടേക്ക് ഓഫ് ചെയ്ത ഉടൻ പൈലറ്റ് മെയ് ഡേ അപായ സി​ഗ്നൽ നൽകിതയായാണ് വിവരം. അപായ സി​ഗ്നൽ എയർ ട്രാഫ്ക് കൺട്രോളിന് കൈമാറിയിരുന്നു. അതിന് ശേഷം വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായും എയർ ട്രാഫിക് കൺട്രോൾ വ്യക്തമാക്കി. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്ക് ശേഷമാണ് വിമാനം തകർന്നുവീണത്. പിന്നാലെ തീപിടിക്കുകയും ചെയ്തു.
230 യാത്രക്കാരും 12 ക്രൂ അം​ഗങ്ങളും ഉൾപ്പെടെ 242 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്‌ക്ക് 1.39 നായിരുന്നു അപകടം. വിമാനത്താവളത്തിന് സമീപത്തുള്ള ജനവാസമേഖലയിലാണ് തകർന്നുവീണത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button