Spot light

അമ്മാവൻ മരിച്ചത് 28 -ാം വയസ്സിൽ, അസ്ഥികൂടമുപയോ​ഗിച്ച് ​ഗിത്താർ നിർമ്മിച്ച് ‘മിഡ്‌നൈറ്റ് പ്രിൻസ്’ 

താനൊരു റോക്ക്സ്റ്റാറായി മാറണം എന്ന് ആ​ഗ്രഹിച്ച അമ്മാവന് തികച്ചും വ്യത്യസ്തമായ രീതിയിൽ ആദരവ് അർപ്പിച്ചിരിക്കുകയാണ് ഫ്ലോറിഡയിൽ നിന്നുള്ള ഒരു മ്യുസീഷ്യൻ. യുട്യൂബിൽ ‘മിഡ്‌നൈറ്റ് പ്രിൻസ്’ എന്ന് അറിയപ്പെടുന്ന ടാമ്പയിൽ നിന്നുള്ള ആർട്ടിസ്റ്റാണ് തൻ്റെ ‘അങ്കിൾ ഫിലിപ്പി’ൻ്റെ അസ്ഥികൂടം ഉപയോഗിച്ച് ഒരു ഗിറ്റാർ നിർമ്മിച്ചത്. 1990 -കളിലാണത്രെ അമ്മാവൻ മരിക്കുന്നത്.  എന്നാൽ, വൈകാരികം മാത്രമായിരുന്നില്ല ആ തീരുമാനം. 2021 -ലെ ഒരു അഭിമുഖത്തിൽ താനെന്തിന് ഇത് ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 1996 -ൽ ഗ്രീസിൽ വച്ചാണ് ഒരു മോട്ടോർ സൈക്കിൾ അപകടത്തിൽ പ്രിൻസിന്റെ പ്രിയപ്പെട്ട ഫിലിപ്പ് അങ്കിളിൻ്റെ ജീവൻ നഷ്ടപ്പെടുന്നത്. അന്ന് അദ്ദേഹത്തിന് 28 വയസ്സായിരുന്നു. അദ്ദേഹത്തിൻ്റെ അസ്ഥികൂടം പ്രദേശത്തെ ഒരു മെഡിക്കൽ കോളേജിന് ദാനം ചെയ്തു. ഏകദേശം രണ്ടു പതിറ്റാണ്ടോളം ഗവേഷണത്തിനായി അത് അവിടെ സൂക്ഷിച്ചു. എന്നാൽ, പിന്നീട് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി യഥാർത്ഥ അസ്ഥികൾ ഉപയോഗിക്കുന്നത് ഗ്രീസിൽ നിരോധിച്ചു. അതിനാൽ, കോളേജിന് അസ്ഥികൂടം തിരികെ നൽകേണ്ടിവന്നു. അപ്പോഴാണ് അങ്കിൾ ഫിലിപ്പിൻ്റെ ഭൗതികാവശിഷ്ടങ്ങൾ അടുത്തുള്ള ഒരു സെമിത്തേരിയിൽ സൂക്ഷിക്കാൻ പ്രിൻസിന്റെ കുടുംബം തീരുമാനിച്ചത്. എന്നാൽ, അതിനുള്ള വാടക കുടുംബത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു.  ആ സമയത്ത് പ്രിൻസ് ചില തീരുമാനങ്ങൾ എടുത്തു. അങ്ങനെ ഒരു ഫ്യൂണറൽ ഹോമിന്റെ സഹായത്തോടെ അസ്ഥി യുഎസ്സിലെത്തിച്ചു. ആ സമയത്തൊന്നും പ്രിൻസ് എന്താണ് ചെയ്യാൻ പോകുന്നതെന്ന് കുടുംബത്തിന് യാതൊരു ഐഡിയയും ഇല്ലായിരുന്നു. അങ്കിൾ ഫിലിപ്പിന്റെ അസ്ഥികൂടം ഉപയോ​ഗിച്ച് ​ഗിത്താർ നിർമ്മിക്കുക എന്നതായിരുന്നു പ്രിൻസിന്റെ തീരുമാനം.  എന്നാൽ ഒരു അസ്ഥികൂടം ഉപയോ​ഗിച്ച്, പ്രവർത്തിക്കുന്നൊരു ​ഗിത്താർ നിർമ്മിക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യം തന്നെ ആയിരുന്നു. എന്നാൽ അത് സാധിക്കുക തന്നെ ചെയ്തു. ‘Skelecaster’ എന്നാണ് പ്രിൻസ് അതിന് പേര് നൽകിയത്. എന്നാൽ, അദ്ദേഹത്തിന്റെ അമ്മയടക്കം പലർക്കും ആ തീരുമാനം അം​ഗീകരിക്കാനായില്ല. പക്ഷേ, ഇതിലും നല്ലൊരു ആദരവ് എങ്ങനെയാണ് അമ്മാവന് നൽകുക എന്നാണ് പ്രിൻസ് ചോദിക്കുന്നത്.  ”

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button